Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു; മരണം 500 കടന്നു

October 08, 2023

Gulf_Malayalam_News

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ആക്രമണം തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 7000ല്‍ അധികം റോക്കറ്റുകള്‍ ഹമാസ് ഇസ്രയേലിലേക്ക് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ ഗസയില്‍ കരമാര്‍ഗവും കടല്‍ മാര്‍ഗവും ആകാശ മാര്‍ഗവും പ്രതിരോധം തീര്‍ക്കുകയാണ് ഇസ്രയേല്‍. കഴിഞ്ഞ ദിവസം ആരംഭിച്ച ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഏകദേശം 300 ഇസ്രയേലികള്‍ക്ക് ജീവന്‍ നഷ്ടമായി. 1860ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ ആരോഗ്യവിഭാഗം അറിയിച്ചു. 

ഹമാസിന്റെ ആക്രമണത്തില്‍ 26 ഇസ്രയേല്‍ സൈനികരും മരണപ്പെട്ടതായാണ് വിവരം. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 256 ഫലസ്തീനികള്‍ മരണപ്പെട്ടതായും 1788ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വ്യക്തമാക്കുന്നു. ഗസയില്‍ 429 ഇടങ്ങളിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തി. ഹമാസിന്റെ പണമിടപാടുകള്‍ നടക്കുന്ന ബാങ്കുകള്‍ തകര്‍ത്തു. ഇന്റലിജന്‍സ് മേധാവിയുടെ വീട് ആക്രമിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് പ്രതികാരം തീര്‍ക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 24 മണിക്കൂറിന് ശേഷവും ഗസ മുനമ്പില്‍ സംഘര്‍ഷം തുടരുകയാണ്. കരമാര്‍ഗം ഗസയിലേക്ക് സൈനികനീക്കം നടത്താനാണ് ഇസ്രയേലിന്റെ നീക്കം. സൈനിക നീക്കം നടത്തി ഗസയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. 

അതേസമയം, ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഘര്‍ഷം തുടരുന്നതിനാല്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ ഇസ്രയേലിന് എതിരായ ഫലസ്തീന്‍ ആക്രമണത്തില്‍ ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ലയും രംഗത്തെത്തി. മൂന്ന് ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഹിസ്ബുല്ല വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ഹമാസുമായുള്ള യുദ്ധത്തില്‍ ഇടപെടരുതെന്ന് ഹിസ്ബുല്ലക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News