Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേലിന്റെ മാധ്യമ നുണ പൊളിച്ചടുക്കി ന്യൂയോർക് ടൈംസ്,'ആശുപത്രിയിലെ കൂട്ടക്കുരുതി  ഹമാസിന്റെ റോക്കറ്റ് പതിച്ചാണെന്ന വാദം തെറ്റ്'

October 26, 2023

news_malayalam_israel_hamas_attack_updates

October 26, 2023

ന്യൂസ്‌റൂം ഡെസ്ക് 

ന്യൂയോർക്ക്: ഹമാസിന്റെ റോക്കറ്റ് ലക്‌ഷ്യം തെറ്റി പതിച്ചതാണ് ഗസയിലെ അൽ അഹ്‌ലി ആശുപത്രിയിലെ കൂട്ടക്കുരുതിക്ക് കാരണമെന്ന ഇസ്രയേൽ വാദം തെറ്റാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ കണ്ടെത്തൽ.

ഒക്ടോബർ 17ന് അൽ ജസീറയുടെ ലൈവ്സ്ട്രീമിങ്ങിൽ ദൃശ്യമായ ഹമാസിന്റെ റോക്കറ്റ് ചൂണ്ടിക്കാണിച്ചായിരുന്നു ആശുപത്രിയിൽ ആക്രമണം നടത്തിയത് തങ്ങളല്ല ഹമാസ് ആണെന്ന് ഇസ്രയേൽ വാദിച്ചത്. ഇസ്രയേലിന്റെ ഈ നുണപ്രചാരണം  അമേരിക്ക ആവർത്തിക്കുകയും ചെയ്തിരുന്നു.

വീഡിയോ വിശദമായി പരിശോധിച്ച ശേഷം ന്യൂയോർക്ക് ടൈംസ് തങ്ങളുടെ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു . വീഡിയോയിൽ കാണുന്ന റോക്കറ്റ് അല്ല ആശുപത്രി ആക്രമണത്തിന് കാരണമെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.

ഈ റോക്കറ്റ് യഥാർത്ഥത്തിൽ ആകാശത്ത് രണ്ട് മൈൽ ഉയരത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് കണ്ടെത്തി. ഇതേദിവസം ഇസ്രയേൽ – ഗസ അതിർത്തിയിൽ നടന്ന സംഘർഷവുമായി ഈ റോക്കറ്റിന് ബന്ധമില്ലെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.

ഇതേസമയം ഇസ്രയേൽ ബോംബാക്രമണം നടന്നിരുന്നുവെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രി ആക്രമണം നടന്ന് രണ്ട് മിനിട്ടുകൾക്കകം ആശുപത്രിക്ക് സമീപം ഇസ്രയേലിൽ നിന്നുള്ള രണ്ട് സ്ഫോടനങ്ങൾ വിഡിയോയിൽ വ്യക്തമാണ്.

ആശുപത്രിയിൽ നാശനഷ്ടമുണ്ടാകുന്ന പരിധിയിൽ നിന്നല്ല തങ്ങൾ ആക്രമണം നടത്തിയതെന്ന് അറിയിച്ച ഇസ്രയേൽ സൈനിക വക്താവ് മേജർ. നിർ ദിനാർ എത്ര ദൂരത്ത് നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് പറയാൻ വിസമ്മതിച്ചതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ആരാണ് ആശുപത്രി അക്രമണത്തിന് പിന്നിലെന്നോ എന്താണ് ആക്രമണത്തിന് കാരണമായതെന്നോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസ് പറഞ്ഞു. എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇസ്രയേൽ മുന്നോട്ട് വച്ച തെളിവിൽ സംശയം നിലനിൽക്കുകയാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഫലസ്തീനി റോക്കറ്റിന്റെ മോട്ടോറിന് കേടുപാടുകൾ സംഭവിച്ച് ആശുപത്രി പരിസരത്ത് പതിച്ചുവെന്നാണ് വീഡിയോ പരിശോധനയിൽ കണ്ടെത്തിയതെന്ന് യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തിൽ പുതിയ വിവരം ലഭിച്ചാൽ തങ്ങളുടെ വിലയിരുത്തൽ മാറാമെന്ന് അറിയിച്ച ഇന്റലിജൻസ് വിഭാഗം തങ്ങളുടെ നിഗമനങ്ങളിൽ ആത്മവിശ്വാസമുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News