November 12, 2023
November 12, 2023
ഗസ: വൈദ്യുത ബന്ധം നിലച്ചതിനെ തുടര്‍ന്ന് ഗസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പോലും തികയാത്ത കുഞ്ഞുങ്ങളാണ് മരണപ്പെട്ടതെന്ന് ആശുപത്രി ഫെസിലിറ്റി ഡയറക്ടര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ ഇന്ധനവും വൈദ്യുതിയും തടസ്സപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന 39 നവജാത ശിശുക്കളില്‍ രണ്ട് പേരാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്.
അതേസമയം ഇന്ധനമില്ലാത്തതിനാല്‍ മറ്റ് 37 കുഞ്ഞുങ്ങളുടെ ജീവന്‍ കൂടി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ കഴിഞ്ഞദിവസം (ശനി) അല്‍ജസീറയോട് പറഞ്ഞു. ഇന്‍കുബേറ്ററിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തതാണ്, തീവ്രപരിചരണം ആവശ്യമായ മാസം തികയാത്ത കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഗസയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ഷിഫ. ഗസയില്‍ ആക്രമണം ശക്തമാക്കുന്ന ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ആശുപത്രി പൂര്‍ണമായും വളഞ്ഞിരുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സുകള്‍ക്ക് പോലും ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോകാനോ കയറാനോ സൈന്യം അനുമതി നല്‍കിയില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F