November 03, 2023
November 03, 2023
ഗസ: ഗസയുടെ ഭാവി ഫലസ്തീൻ ജനത തീരുമാനിക്കുമെന്നും ആരുടെയും രക്ഷാകർതൃത്വം ആവശ്യമില്ലെന്നും ഹമാസ് വ്യക്തമാക്കി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്കുള്ള മറുപടിയായാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത് . ഹമാസിനെ തകർത്താൽ ഗസ ആരു ഭരിക്കണം എന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുകയാണെന്നായിരുന്നു ബ്ലിങ്കൻ്റെ പ്രസ്താവന.
ഗസ മുനമ്പിൽ തങ്ങളുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും നേരിടും. ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കും . ഫലസ്തീനികളുടെ ഭാവി നിർണയിക്കാൻ മറ്റാർക്കും അവകാശമില്ലെന്നും അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി .
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F