Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരുന്നു; നിരവധി പേര്‍ക്ക് പരിക്ക് 

October 07, 2023

News_Qatar_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഫലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഹമാസിന്റെ ആക്രമണത്തില്‍ 40 ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് വിവരം. 740 ല്‍ അധികം ആളുകളെ പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേല്‍ മെഡിക്കല്‍ സംഘങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 70ഓളം പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. 35ല്‍ അധികം ഇസ്രയേല്‍ പൗരന്‍മാരെ ഫലസ്തീന്‍ സൈന്യം ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഫലസ്തീനിലേക്ക് വ്യോമാക്രമണം നടത്തി.  ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗസയിലും സമീപ പ്രദേശത്തുമായി 160ല്‍ അധികം ഫലസ്തീന്‍ ജനതയ്ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. 950ല്‍ അധികം ഫലസ്തീന്‍ ജനതയ്ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത് യുദ്ധമെന്നും വിജയം സുനിശ്ചിതമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടുരുകയാണ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News