Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
ഇസ്രായേല്‍ ആക്രമണം കവര്‍ന്നത് വഫയുടെ സ്വപ്നങ്ങള്‍, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പിറന്ന നാല് പൊന്നോമനകള്‍ക്കൊപ്പം അവളും യാത്രയായി

October 24, 2023

news_malayalam_israel_hamas_attack_updates

October 24, 2023

അഞ്ജലി ബാബു

'The smallest coffins are the heaviest'
   - Earnest Hemingway

ഫലസ്തീനികളായ വഫയ്ക്കും ഫാദിക്കും നീണ്ട പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാല് പൊന്നോമനകള്‍ പിറന്നത്. കുഞ്ഞിനായി കഠിനമായി ആഗ്രഹിച്ച അവര്‍ക്ക് അത്ഭുതം പോലെ ഒരു പെണ്‍കുട്ടിയേയും മൂന്ന് ആണ്‍കുട്ടികളെയും ലഭിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 9നായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. 
അവര്‍ക്ക് വഫയും ഫാദിയും മഹാ, ഖാലിദ്, അബ്ദുള്‍ ഖാലിദ്, മഹ്‌മൂദ് എന്നിങ്ങനെ പേരുകളിട്ടു. ദമ്പതികളുടെ കുട്ടികള്‍ക്കായുള്ള കാത്തിരിപ്പും ചികിത്സയുമെല്ലാം ഗസയിലെ എല്ലാവര്‍ക്കുമറിയാം. കുഞ്ഞുങ്ങളുടെ ജനനം പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപേര്‍ ദമ്പതികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 

പക്ഷെ ഗസ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ ആക്രമണം എല്ലാം തകര്‍ത്തു. ഒക്ടോബര്‍ 9, പിഞ്ചോമനകളുടെ ജനനത്തിന് കൃത്യം ഒരു മാസത്തിന് ശേഷം ഗസയിലെ അവരുടെ വീടിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വഫയും അവളുടെ നാല് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഫാദി മാത്രം അവശേഷിച്ചു. സ്വപ്‌നങ്ങളെല്ലാം വിഫലമായി. 

'ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം അവര്‍ക്ക് നാല് കുഞ്ഞുങ്ങള്‍ പിറന്നു. പക്ഷെ ഒരുമാസത്തിന് ശേഷം ആ സന്തോഷം വേണ്ടെന്ന് ഇസ്രയേല്‍ തീരുമാനിച്ചു, വഫയേയും അവളുടെ നാല് കുഞ്ഞുങ്ങളേയും കൊന്നു'- ഒരാള്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. 

ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ 5087പേരാണ് ഇതുവരെ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ദേഹമാസകലം ചോരയുമായി ആശുപത്രികളില്‍ കഴിയുന്ന കുഞ്ഞുങ്ങളും വെന്റിലേറ്ററുകളില്‍ ജീവനായി പിടയുന്ന കുഞ്ഞുങ്ങളും ഗസയില്‍ നിരവധിയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News