November 14, 2023
November 14, 2023
ഗസ: ഗസയിൽ തടവിലാക്കപ്പെട്ട തടവുകാരെ മോചിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥത ശ്രമങ്ങൾക്ക് ഇസ്രായേൽ ബോധപൂർവം തടസ്സം നിൽക്കുന്നതായി ഹമാസ്.
“അഞ്ച് ദിവസത്തെ വെടിനിർത്തൽ വേണമെന്നും, ഗസ മുനമ്പിൽ ഉടനീളമുള്ള എല്ലാ ബന്ദികളെയും വിട്ടയക്കാമെന്നും, കൂടാതെ ഗസ മുനമ്പിൽ എല്ലായിടത്തും മാനുഷിക സഹായം അനുവദിക്കുകയും വേണമെന്ന് ഞങ്ങൾ മധ്യസ്ഥരെ അറിയിച്ചു. പക്ഷേ ഇസ്രായേൽ നീട്ടിവെക്കുകയാണ്,” അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഒബൈദ ടെലിഗ്രാം ചാനൽ ഗ്രൂപ്പിന്റെ ഓഡിയോ റെക്കോർഡിംഗിൽ പറഞ്ഞു.
200 ഫലസ്തീൻ കുട്ടികൾക്ക് പകരമായി 100 ഇസ്രായേലി തടവുകാരെയും, നിലവിൽ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന 75 സ്ത്രീകളെയും കുറ്റമോ വിചാരണയോ കൂടാതെ മോചിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നതായി അബു ഒബൈദ പറഞ്ഞു. ഇസ്രായേലിന്റെ അഞ്ച് ദിവസത്തെ വെടിനിർത്തലിന് പകരമായി ഗസയിൽ തടവിലാക്കിയ 70 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ ഹമാസ് തയ്യാറാണെന്ന് ഖത്തർ മധ്യസ്ഥരോട് ഹമാസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസയിൽ നിന്ന് 12 വിദേശ തടവുകാരെ മോചിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച ഹമാസ് പറഞ്ഞിരുന്നുവെങ്കിലും, ഗസയിൽ അയവില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്ന ബോംബാക്രമണത്തിലൂടെ ഇസ്രായേൽ ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നുവെന്ന് ഹമാസ് ആരോപിച്ചിരുന്നു. ഇതുവരെ, ഖത്തറിന്റെ മധ്യസ്ഥതയിൽ നാല് തടവുകാരെയാണ് മോചിപ്പിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F