November 01, 2023
November 01, 2023
തെൽ അവീവ്: ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ 50ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 150 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂടാതെ, ഹമാസിന്റെ വടക്കൻ ഡിവിഷനിലെ ബെയ്ത് ലാഹിയ ബറ്റാലിയന്റെ കമാൻഡർ നിസ്സിം അബു അജിനയെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണലിന്റെ ഒരു ഭാഗം തകര്‍ക്കാന്‍ സാധിച്ചുവെന്നും ഇസ്രയേല്‍ അറിയിച്ചു.
ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി 1,16,000 ഫലസ്തീനികളുള്ള അഭയാര്‍ഥി ക്യാമ്പാണ് ജബലിയ. ജബലിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതക്കെതിരായ പുതിയ കൂട്ടക്കൊല എന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ വിശേഷിപ്പിച്ചത്.
അതേസമയം, ഹമാസിനെതിരായ ഇസ്രായേൽ ആക്രമണം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗസ മുനമ്പിൽ ശക്തമായ ആക്രമണമാണ് തുടരുന്നത്. ഗസയിൽ ഇതുവരെ 8306 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ ഇതുവരെ 1300 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F