November 07, 2023
November 07, 2023
ഗസ: ഏഴുമാസം ഗര്‍ഭിണിയായ ഫല്‌സ്തീന്‍ മാധ്യമപ്രവര്‍ത്തക സോമയ ജവാബ്രയെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. തെക്കന്‍ നാബ്ലസില്‍ വെച്ച് കഴിഞ്ഞദിവസമാണ് ജവാബ്രയെ അറസ്റ്റ് ചെയ്തത്. ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹുവാര ക്യാമ്പില്‍ ഇന്റര്‍വ്യുവിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഫലസ്തീന്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററിലെ നീരീക്ഷണ സംഘത്തിലെ അംഗമാണ് ജവാബ്ര. ഏഴ് മാസം ഗര്‍ഭിണിയായ ഇവര്‍ മൂന്ന് മക്കളുടെ അമ്മ കൂടിയാണ്. അറസ്റ്റിലായ ശേഷം ജവാബ്ര വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.
അതേസമയം ഭാര്യയോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തനിക്ക് ഇസ്രയേല്‍ ഇന്റലിജന്‍സില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ ലഭിച്ചിരുന്നതായും അവരോട് ജവാബ്രയുടെ വിവരങ്ങൾ അന്വേഷിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും ജവാബ്രയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനായ താരിഖ് യൂസഫ് അല്‍ സര്‍കാജി അൽ ഖുദ്‌സ് മാധ്യമത്തിനോട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ അമീര്‍ അബു അറാമിനെ ഇസ്രയേല്‍ അധിനിവേശ സേവ റാമല്ലയ്ക്ക് സമീപമുള്ള വീട്ടില്‍ തടങ്കലിലാക്കി 24 മണിക്കൂറിനുള്ളിലാണ് ഗര്‍ഭിണി കൂടിയായ ജവാബ്രയേയുംം തടങ്കലിലാക്കിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F