January 09, 2024
January 09, 2024
ബെയ്റൂട്ട്: ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാണ്ടർ വിസ്സാം തവിൽ ആണ് കൊല്ലപ്പെട്ടത്. കാറിനുമേൽ മിസൈൽ പതിച്ചാണ് മരണം. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഹിസ്ബുല്ല അറിയിച്ചു.
24 മണിക്കൂറിനിടെ ഗസയിൽ 113 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.ഗസയിലെ അൽ അഖ്സ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ ഭീഷണി മൂലം ഒഴിഞ്ഞുപോയ 600 രോഗികളെയും ആരോഗ്യ പ്രവർത്തരെയും കാണാനില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അറിയിച്ചു.
ഗസ യുദ്ധം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി അറിയിച്ചിരുന്നു. ഗസയിലെ യുദ്ധം കൂടുതൽ വഷളാകുമെന്നും സംഘർഷം പടരുന്നത് പശ്ചിമേഷ്യയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. യുദ്ധവ്യാപ്തി തടയാൻ ക്രിയാത്മ പിന്തുണ വേണമെന്ന് യു.എ.ഇ, സൗദി നേതാക്കളോട് ആൻറണി ബ്ലിങ്കൻ അഭ്യർഥിച്ചു.
അതേസമയം, കൊലപാതകത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം രൂക്ഷമായി. ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചകൾക്ക് പിന്നാലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലിൽ എത്തും. ഗസക്കപ്പുറത്തേക്ക് യുദ്ധം നീളരുതെന്ന അമേരിക്കൻ നിലപാട് ഇസ്രായേൽ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ബ്ലിങ്കൻ ഉന്നയിക്കും. കഴിഞ്ഞ 24 മണിക്കുറിനിടെ 19 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F