October 29, 2023
October 29, 2023
ഗസ: ഫലസ്തീൻ തടവുകാരെ കൈമാറുന്നതിനുള്ള കരാർ ഇസ്രായേൽ വൈകിപ്പിക്കുകയാണെന്ന് ഹമാസ്. അൽ-അഖ്‌സ ടിവിയിൽ ഇന്നലെ (ശനിയാഴ്ച) നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ഇസ്സ് എൽ-ദീൻ അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ഈ കാര്യം പറഞ്ഞത്.
'തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താൻ അവസരമുണ്ടായിരുന്നു, പക്ഷേ ഇസ്രായേൽ നിരസിച്ചു,' അബു ഉബൈദ പറഞ്ഞു.
ഇസ്രായേൽ ബന്ദികളാക്കിയ എല്ലാ ഫലസ്തീൻ തടവുകാരെയും മോചിപ്പിച്ചാൽ മാത്രമേ ഫലസ്തീനിൽ തടവിലാക്കിയ ഇസ്രായേൽ ബന്ദികളുടെ പൂർണ്ണമായ മോചനം യാഥാർത്ഥ്യമാകൂ എന്നും അബു ഉബൈദ വ്യക്തമാക്കി.
നിലവിൽ 1,264 ഫലസ്തീൻ അഡ്മിനിസ്ട്രേറ്റീവ് തടവുകാരെയും, 5,200 രാഷ്ട്രീയ തടവുകാരെയും, 33 സ്ത്രീകളെയും 170 കുട്ടികളെയുമാണ് ഇസ്രായേൽ തടവിലാക്കിയിട്ടുള്ളത്. കൂടാതെ, ബന്ദികളാക്കപ്പെട്ടവരെ സംബന്ധിച്ച ഒരു "ഭാഗിക" കരാറിനെക്കുറിച്ച് ചർച്ചകൾ നടത്താൻ ഹമാസ് തയ്യാറാണെന്നും അബു ഉബൈദ പറഞ്ഞു.
അതേസമയം, ഗസയിൽ മരണസംഖ്യ എണ്ണായിരം കടന്നതായാണ് റിപ്പോർട്ട്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. സൈനികാക്രമണങ്ങളിലൂടെ ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തുകയെന്ന യുദ്ധതന്ത്രം വിജയിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പ്രതികരിച്ചു.
അതേസമയം, ലാൻഡ്‌ലൈൻ, മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ ഇപ്പോൾ ക്രമേണ പുനഃസ്ഥാപിച്ചുവരികയാണെന്ന് ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F