March 13, 2024
March 13, 2024
ഗസ: യുദ്ധമുഖത്താണ് ഗസയിലെ ജനങ്ങളുടെ റമദാന്‍ മാസം. അശാന്തിക്കും ഭക്ഷണക്ഷാമത്തിനിടയിലും ഗസയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ നോമ്പെടുക്കുന്നുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇഫ്താര്‍ കഴിക്കുന്ന ഗസയിലെ ജനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ഗസ ഉപരോധിക്കപ്പെട്ടിട്ട് അഞ്ച് മാസത്തിലേറെയായി. പട്ടിണിയുടേയും രോഗത്തിന്റേയും കുടിയൊഴിപ്പിക്കലിന്റേയും പശ്ചാത്തലത്തില്‍ റമദാനില്‍ പോലും അവിടുത്തുകാര്‍ക്ക് സന്തോഷമില്ല. റമദാന്റെ ആദ്യ ദിനത്തിലും ഇസ്രയേലിന്റെ ബോംബാക്രമണം ഫലസ്തീനികള്‍ക്ക് നേരിടേണ്ടി വന്നു.
ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതിനാല്‍ ചാരിറ്റികള്‍ സംഭാവന നല്‍കുന്ന ഭക്ഷണമാണ് ഫലസ്തീനികള്‍ക്ക് ആശ്വാസം.
ഗസയിലേക്കുള്ള ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ വരവ് മന്ദഗതിയിലായതോടെ പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം മരണപ്പെട്ടവരുടെ എണ്ണം 25 കടന്നതായി ഹമാസ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസയുടെ തെക്കന്‍ അതിര്‍ത്തി നഗരമായ റഫയില്‍ 1.5 ദശലക്ഷം ആളുകള്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ട്. കുടിയിറക്കപ്പെട്ടവര്‍ ക്യാമ്പുകളില്‍ ലഭ്യമായ ചെറിയ ഭക്ഷണങ്ങളില്‍ ഇഫ്താര്‍ പങ്കിട്ടു. മിക്കയിടത്തും ബീന്‍സാണ് ഇഫ്താര്‍ ഭക്ഷണമായി ലഭിച്ചത്. അടിസ്ഥാന ഭക്ഷണ സാധനങ്ങള്‍, ശുദ്ധജലം, വൈദ്യസഹായം എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ് ഗസ നേരിടുന്നത്. അതിനിടെ റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും രംഗത്തെത്തി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F