November 13, 2023
November 13, 2023
ഗസ: ഗസയിലെ അൽ ഷിഫ ആശുപത്രിയിൽ ഹമാസിനെതിരായ ഇസ്രായേലി അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന "ഫലസ്തീൻ" നഴ്‌സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നു. എന്നാൽ, ഈ വീഡിയോ വ്യാജമാണെന്ന് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ വിദഗ്ധരും ഉപയോക്താക്കളും കണ്ടെത്തി.
"പാർട്ട് ടൈം ഇന്റലിജൻസ് ആൻഡ് ന്യൂസ് അഗ്രഗേറ്റർ" എന്ന് അവകാശപ്പെടുന്ന ഒരു അക്കൗണ്ട് പങ്കിട്ട വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. അൽ ഷിഫ ആശുപത്രിയിലെ നഴ്‌സ് ഹമാസിനെതിരെ സംസാരിക്കുന്നതയാണ് വീഡിയോയിൽ കാണിക്കുന്നത്.
“ദൈവമേ, ഞാൻ ഇത് ചെയ്യുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ ഹമാസ് ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ലോകം അറിയണം. അവർ ആശുപത്രി മുഴുവൻ ഏറ്റെടുക്കുകയാണ്. ഇന്ധനവും, മരുന്നും പിടിച്ചെടുക്കുന്നു; എനിക്ക് ചികിത്സിക്കാൻ ഒന്നുമില്ല. എനിക്ക് ഒരു ഫ്രാക്ചർ ശരിയാക്കാനുണ്ട് ,” എന്നാണ് വെളുത്ത മെഡിക്കൽ വസ്ത്രവും മുഖംമൂടിയും ധരിച്ച നടി വീഡിയോയിൽ പറയുന്നത്. കൂടാതെ, വീഡിയോയിൽ വ്യാജ ബോംബുകളുടെ ശബ്ദവും കേൾക്കാമായിരുന്നു. വേദന സംഹാരി ഇല്ലാതെ അഞ്ച് വയസ്സുള്ള ആൺകുട്ടിയെ സഹായിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഹമാസ് മരുന്ന് പിടിച്ചെടുത്തതിനാൽ അതിന് കഴിയില്ലെന്നും നഴ്സ് വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. അൽ ഷിഫയിൽ നിന്ന് ഫലസ്‌തീനികളോട് പുറത്തുപോകാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.
എന്നിരുന്നാലും, ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ തള്ളി. വ്യാജ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇസ്രയേലിനെയും പൊതുജനങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, ഗസയിലെ അൽ ഷിഫ ആശുപത്രിയും അൽ ഖുദ്സ് ആശുപത്രിയും പൂർണമായി പ്രവർത്തനരഹിതമായതാണ് റിപ്പോർട്ട്. അൽ ഷിഫ ആശുപത്രിക്ക് നേരെ ഇന്നലെ (ഞായറാഴ്ച്ച) ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും, ആശുപത്രിയിലെ കാർഡിയാക് വാർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഗസയിലെ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ ഇന്ധനവും വൈദ്യുതിയും തടസ്സപ്പെട്ടതായാണ് വിവരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F