Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നെതന്യാഹുവിനെ ‘ഗസയിലെ കശാപ്പുകാരൻ’ എന്ന് വിശേഷിപ്പിച്ച് തുർക്കി പ്രസിഡന്റ് എർദോഗൻ

November 29, 2023

news_malayalam_israel_hamas_attack_updates

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ "ഗസയിലെ കശാപ്പുകാരൻ" എന്ന് വിശേഷിപ്പിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ലോകമെമ്പാടും യഹൂദ വിരുദ്ധത വളർത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒക്ടോബർ 7 മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഗസയിലെ മരണ സംഖ്യകളുടെയും നാശത്തിന്റെയും വ്യാപ്തിയെക്കുറിച്ച് എർദോഗൻ ഇസ്രായേലിനെതിരെ ആഞ്ഞടിച്ചു. ഇസ്രായേലിനെ "ഭീകര രാഷ്ട്രം" എന്നും ഹമാസിനെ "ഒരു വിമോചന സംഘം" എന്നും എർദോഗൻ വിശേഷിപ്പിച്ചു.

"ഗസയിലെ കശാപ്പുകാരൻ എന്ന നിലയിൽ നെതന്യാഹു ചരിത്രത്തിൽ തന്റെ പേര് എഴുതിക്കഴിഞ്ഞു. നെതന്യാഹു ഗസയിൽ നടത്തിയ കൊലപാതകങ്ങളിലൂടെ യഹൂദവിരുദ്ധതയെ പിന്തുണച്ച് ലോകത്തെ എല്ലാ ജൂതന്മാരുടെയും സുരക്ഷയെ അപകടപ്പെടുത്തുകയാണ്," എർദോഗൻ ദേശീയ ടെലിവിഷനിൽ പറഞ്ഞു.

ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നത് തുടരുന്നതിലൂടെ നെതന്യാഹുവിന്റെ സർക്കാർ വെടിനിർത്തൽ നീട്ടുന്നതിനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയാണെന്ന് എർദോഗൻ കുറ്റപ്പെടുത്തി. ഗസയോടുള്ള ഇസ്രായേലിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് തുർക്കി ടെൽ അവീവ് പ്രതിനിധിയെ തിരികെ വിളിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F3


Latest Related News