Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസ ആക്രമണം, ഇസ്രായേൽ അംബാസിഡറെ കൊളംബിയ പുറത്താക്കി

October 17, 2023

news_malayalam_colombio_expels_israel_ambassador

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

കൊളംബിയ: ഇസ്രയേല്‍ അംബാസഡര്‍ ഗാലി ഡാഗനെ കൊളംബിയ പുറത്താക്കി. കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗസക്കെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെ ജൂതന്‍മാര്‍ക്കെതിരെയായ നാസി പീഡനവുമായി ഉപമിച്ച കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഡാഗന്‍ പരിഹസിച്ചിരുന്നു. 

പ്രസിഡന്റ് ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പെട്രോയും ഡാഗനും തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാക്‌പോര് രൂക്ഷമായത്. പ്രസിഡന്റിനെ വിമര്‍ശിച്ചതിന് അദ്ദേഹത്തോട് ഡാഗന്‍ മാപ്പ് പറയണമെന്ന് കൊളംബിയ വിദേശകാര്യ മന്ത്രി അല്‍വാരോ ലെയ്‌വയും ആവശ്യപ്പെട്ടു. 

അംബാസഡറുടെ വിവേക ശൂന്യമായ നടപടി നാണക്കേടുണ്ടാക്കുന്നുന്നെന്നും ക്ഷമ ചോദിച്ച് പോകൂവെന്നും ലെയ്‌വ എക്‌സില്‍ കുറിച്ചു. ഇസ്രയേല്‍ ഉള്‍പ്പെടെ ആരൊക്കെ ഉത്തരവാദികളായാലും നിരപരാധികള്‍ക്കെതിരായുള്ള ക്രൂരതയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ലെയ്‌വ വ്യക്തമാക്കി. അതേസമയം ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് പെട്രോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News