November 07, 2023
November 07, 2023
വാഷിംഗ്‌ടൺ: ഇസ്രയേലിന് ആയുധങ്ങളുമായി എത്തിയ യുഎസ് സൈനിക വിതരണ കപ്പൽ ഫലസ്തീൻ അനുകൂല പ്രകടനക്കാർ തടഞ്ഞു. വാഷിംഗ്ടണിലെ ടകോമ തുറമുഖത്താണ് പ്രതിഷേധക്കാർ കപ്പൽ തടഞ്ഞ് റാലി നടത്തിയത്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് റാലിയിൽ പങ്കെടുത്തത്. വാഷിംഗ്ടണിലെ അഭിഭാഷക ഗ്രൂപ്പായ അറബ് റിസോഴ്‌സ് ആൻഡ് ഓർഗനൈസിംഗ് സെന്ററാണ (AROC) പ്രതിഷേധം സംഘടിപ്പിച്ചത്.
ഗസയിൽ സൈനിക ആക്രമണം തുടരുന്നതിനാൽ കപ്പലിൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിറച്ച് ഇസ്രായേലിലേക്ക് അയക്കുമെന്ന് ഒരു രഹസ്യ ഉറവിടം AROCക്ക് സൂചന കിട്ടിയിരുന്നു. പതിനായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസ മുനമ്പിനെതിരെ കപ്പലിലുള്ള ഏതെങ്കിലും ആയുധം ഇസ്രായേൽ ഉപയോഗിക്കുമെന്ന് പ്രധിഷേധക്കാർ ആരോപിച്ചു.
“ഞങ്ങൾക്ക് ഇപ്പോൾ വെടിനിർത്തൽ വേണം. ആളുകൾ കൊല്ലപ്പെടുന്നത് ഇപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യുഎസ് വിദേശനയത്തെക്കുറിച്ചും ഇസ്രായേലിനുള്ള യുഎസ് ധന സഹായത്തെക്കുറിച്ചും യഥാർത്ഥ പരിശോധനയും നടപടിയും വേണം, ”AROC കേസ് മാനേജറും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് കോർഡിനേറ്ററുമായ വസിം ഹാഗെ പറഞ്ഞു.
അതേസമയം, ഇസ്രായേൽ ഹമാസ് സംഘർഷം ഒരു മാസം പിന്നിടുമ്പോൾ മരണ സംഖ്യ 10000 കടന്നിരിക്കുകയാണ്. 4,104 കുട്ടികൾ ഉൾപ്പെടെ 10,022 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 25,408 ആയി ഉയർന്നു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F