Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേലിന് വീണ്ടും ആയുധം നൽകി അമേരിക്ക

December 30, 2023

news_malayalam_israel_hamas_attack_updates

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

വാഷിങ്ടൺ: ഇസ്രായേലിന് വീണ്ടും ആയുധം നൽകി അമേരിക്ക. നിയമ നിർമാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൽ ചർച്ച ചെയ്യാതെയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അടിയന്തരമായി ആയുധം നൽകാൻ തീരുമാനിച്ചത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത്.

ഒരു മാസത്തിനുള്ളിൽ താൻ രണ്ടാമത്തെ അടിയന്തര തീരുമാനം എടുത്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രായേലിന് 147.5 മില്യൺ ഡോളറിന്റെ ഉപകരണങ്ങളാണ് വിൽപന നടത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ (വെള്ളിയാഴ്ച) അറിയിച്ചു. ഇസ്രായേലിന്റെ അടിയന്തര ആവശ്യം മാനിച്ച് ആയുധങ്ങൾ കൈമാറാൻ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുകയായിരുന്നുവെന്ന് ആന്റണി ബ്ലിങ്കൺ വ്യക്തമാക്കി. 

‘ഇസ്രായേലിന്റെ സുരക്ഷയിൽ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ഇസ്രായേൽ നേരിടുന്ന ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് യുഎസ് ദേശീയ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്’ -ബ്ലിങ്കൺ പറഞ്ഞു.

ഇസ്രായേൽ മുമ്പ് വാങ്ങിയ 155 എംഎം ഷെല്ലുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഫ്യൂസ്, ചാർജുകൾ, പ്രൈമറുകൾ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ ഇനങ്ങളും അമേരിക്ക കൈമാറിയതിൽ ഉൾപ്പെടുന്നുണ്ട്. 

106 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 14,000 റൗണ്ട് ടാങ്ക് വെടിമരുന്ന് ഇസ്രായേലിന് നൽകാൻ ഡിസംബർ ഒൻപതിനും ബ്ലിങ്കൻ സമാന രീതിയിൽ തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ കോൺഗ്രസിൽ ചർച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് അമേരിക്കയിൽ അപൂർവമാണ്. ഗസയുടെ വ്യാപക നാശത്തിന് കാരണമാകുന്ന പീരങ്കി ഷെല്ലുകളായ 155 എംഎംഎം 107 പ്രൊജക്‌ടൈലുകൾ ഇസ്രായേൽ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും അമേരിക്ക വീണ്ടും ഇസ്രായേലിന് ആയുധം നൽകുന്നത് ആക്രമണം ശക്തമാക്കാനാണ് സഹായിക്കുകയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

അതേസമയം, ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിന് പണം മുടക്കുന്നത് അമേരിക്കയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. 

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ 21,057 പേർ കൊല്ലപ്പെടുകയും 55,915 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 1139 പേരും കൊല്ലപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News