November 05, 2023
November 05, 2023
വാഷിംഗ്ടണ്‍: ഗസയിൽ “മാനുഷിക താൽക്കാലിക വെടിനിർത്തൽ” ഉറപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഇസ്രായേലിന് 14.5 ബില്യൺ ഡോളർ സൈനിക സഹായം യു.എസ് പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് പുരോഗതിയുണ്ടായതെന്ന് ബൈഡൻ പറഞ്ഞു.
ഗസയ്‌ക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിന് നിരുപാധിക പിന്തുണ നല്‍കുന്ന ജോ ബൈഡന്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇസ്രയേലിന്റെ അയണ്‍ ഡോം, സ്ലിംഗ് മിസൈല്‍, പ്രതിരോധ സംവിധാനങ്ങള്‍, യുഎസ് കൈമാറിയ സൈനിക ഉപകരണങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനായി 4 ബില്യണ്‍ സഹായം യുഎസ് അനുവദിച്ചതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളര്‍ സൈനിക സഹായമാണ് യുഎസ് നല്‍കുന്നത്.
കഴിഞ്ഞ നവംബർ 1നാണ് ഗസയിൽ "താൽക്കാലികമായി"വെടിനിർത്തൽ വേണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. യു.എസ്സിൽ നടത്തിയ പ്രചാരണ പ്രസംഗത്തിനിടെയാണ് ബൈഡൻ ആവശ്യം അറിയിച്ചത്. മാനുഷിക പരിഗണനയിലാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നും, ഗസയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ അമേരിക്കക്കാരെയും ഉടൻ മോചിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F