October 25, 2023
October 25, 2023
ഗസ: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിച്ചാല്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാമെന്ന് ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് മെഷാല്‍ പറഞ്ഞു. ഗസയില്‍ തടവിലാക്കിയ 200ലധികം ബന്ദികളേയും ഇസ്രയേല്‍ വ്യവസ്ഥകള്‍ പാലിച്ചാല്‍ വിട്ടയക്കും. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖാലിദിന്റെ പ്രതികരണം. ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെയും ഖാലിദ് അഭിമുഖത്തില്‍ ഉദ്ധരിച്ചു. 'അവര്‍ ആക്രമണം അവസാനിപ്പിക്കട്ടെ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടേയും മറ്റ് അറബ് രാജ്യങ്ങളുടേയും മധ്യസ്ഥതയില്‍ ബന്ദികളെ അവരുടെ വീടുകളിലേക്ക് തിരിച്ച് അയക്കും'- ഖാലിദ് വ്യക്തമാക്കി.
ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായി തുടരുമ്പോള്‍ ബന്ദികളെ മോചിപ്പിക്കാന്‍ കഴിയില്ല. ക്രമരഹിതമായ ബോംബാക്രമണങ്ങള്‍, വംശഹത്യ, സമ്പൂര്‍ണമായ നാശം എന്നിവ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഖാലിദ് പറഞ്ഞു. ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 ബന്ദികള്‍ കൊല്ലപ്പെട്ടു. അവരൊക്കെ ഏത് രാജ്യക്കാരാണെന്ന് ഹമാസ് പറയില്ല, പക്ഷെ മരണപ്പെട്ടവരില്‍ കൂടുതല്‍ ഇസ്രയേലികളാണെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F