December 07, 2023
December 07, 2023
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വസ്തുതയുടെ അന്വേഷണം ജില്ലാ ജഡ്ജി തന്നെ നടത്തണമെന്നും കോടതി ഉത്തരവിട്ടു. ആവശ്യമെങ്കില്‍ പോലീസിന്റേയോ മറ്റ് ഏജന്‍സികളുടേയോ സഹായം തേടാമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ, കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഹര്‍ജി. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫോറന്‍സിക് പരിശോധനയില്‍ മൂന്ന് തവണ മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി കണ്ടെത്തിയിരുന്നു. 2018 ജനുവരി 9നും ഡിസംബര്‍ 13 നും പിന്നീട് 2021 ജുലൈയിലും കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായാണ് കണ്ടെത്തല്‍. അതേസമയം, കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അതിജീവിതയുടെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F