October 08, 2022
October 08, 2022
ന്യൂസ്‌റൂം ബ്യുറോ
തെഹ്റാൻ : ഇറാൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധത്തിന് ഇടയാക്കിയ മഹ്സ അമിനിയുടെ മരണം അടിയേറ്റല്ലെന്ന് റിപ്പോർട്ട്.22കാരിയായ മഹ്‌സ അമാനി അർബുദ ബാധിതയായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്.
ഇറാനില്‍ മതകാര്യ പോലിസിന്റെ കസ്റ്റഡിയിലിരിക്കെ കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരണപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 700 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ 60 പേര്‍ വനിതകളാണ്. നൂറുകണക്കിന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
ഹിജാബ് നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലിസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി മതകാര്യ പോലീസിന്റെ മര്ദനമേറ്റാണ് മരിച്ചത് എന്നായിരുന്നു ആരോപണം.
എന്നാൽ ഇപ്പോൾ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ട് പ്രകാരം എട്ടാം വയസ്സ് മുതൽ മഹ്‌സക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.ഇറാൻ ഫോറൻസിക് ഓർഗനൈസേഷൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സഹോദരൻ കൈരാഷിനൊപ്പം അവധിദിനം ചെലവഴിക്കാനായി തെഹ്റാനിൽ എത്തിയതായിരുന്നു മഹ്‌സ അമിനി.സെപ്തംബർ 13 ന് ഇരുവരും ഷാഹിദ് ഹാഗാനി എക്സ്പ്രസ് വേയിൽ എത്തിയപ്പോൾ ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണത്താൽ പോലീസ് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.യുവതിയെ പോലീസ് നിർബന്ധിച്ച് വാനിൽ കയറ്റിയെന്നും ക്രൂരമായി മർദിച്ചുവെന്നുമായിരുന്നു സഹോദരന്റെ ആരോപണം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക