March 26, 2023
March 26, 2023
ന്യൂസ്റൂം ബ്യൂറോ
തിരുവനന്തപുരം: കേരളത്തോടുള്ള സ്നേഹം ഒരു ദിവസം കൊണ്ട് ഇല്ലാതായതായി കോവളത്ത് ക്രൂരമർദനത്തിനിരയായ നെതർലാൻഡ് സ്വദേശി കാൽവിൻ(27). കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപം ടാക്സി ഡ്രൈവർമാർ വഴക്കടിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെയാണ് കാൽവിന് മർദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പിതാവിന്റെ ചികിത്സയാക്കായാണ് കാൽവിൻ കേരളത്തിലെത്തിയത്. അസുഖബാധിതനായ പിതാവിന്റെ മുന്നിൽ വെച്ചാണ് കാൽവിന് മർദനമേറ്റത്.
ചൈനയടക്കം നിരവധി രാജ്യങ്ങൾ സന്ദർശിച്ച തനിക്കിത് ആദ്യാനുഭവമാണ്. ഇനി ഇന്ത്യയിലേക്കില്ലെന്ന് കാൽവിൻ പറഞ്ഞു. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ കാൽവിനെ ആക്രമിച്ച സംഭവത്തിൽ ടാക്സി ഡ്രൈവർ വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ടിസി 454ൽ ഷാജഹാനെ (40) കോവളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു.
ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ നിന്ന് സുഹൃത്തിന്റെ കാറിൽ കയറവേ ബൈക്കിൽ എത്തിയ ഷാജഹാൻ വാഹനം വിലങ്ങനെ നിർത്തി കാൽവിനെ കാറിൽ നിന്നും വലിച്ചിറക്കി ഡ്രൈവറെ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് കാൽവിനുനേരെ ആക്രമണമുണ്ടായത്. കാൽവിന്റെ തലയ്ക്കു പിന്നിലും കൈയ്ക്കും മർദനമേറ്റിരുന്നു. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI