Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റഷ്യൻ ക്രൂരതയുടെ കൂടുതൽ തെളിവുകൾ പുറത്ത്,പടക്കോപ്പുകൾക്കൊപ്പം മൊബൈൽ ശ്മാശാനവും യുക്രൈനിൽ എത്തിച്ചു

February 27, 2022

February 27, 2022

തങ്ങളുടെ നാലിലൊന്ന് സൈനിക ശേഷി പോലുമില്ലാത്ത ഒരു രാജ്യത്തിനെതിരെ സർവ സന്നാഹങ്ങളുമുപയോഗിച്ച് യുദ്ധം ചെയ്യുന്ന റഷ്യയുടെ ക്രൂരതകൾ തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ യുദ്ധമുഖത്ത് നിന്ന് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം സേനയിലെ ആള്‍നാശം കുറച്ച്‌ കാണിക്കുന്നതിന് വേണ്ടിയും, സിവിലിയന്‍മാരുടെ അടക്കം മരണ സംഖ്യ കുറച്ചു കാണിക്കുന്നതിനുമായി യുദ്ധ സന്നാഹങ്ങൾക്കൊപ്പം മൃതദേഹങ്ങൾ അപ്പോൾ തന്നെ ദഹിപ്പിച്ചു കളയുന്നതിനുള്ള മൊബൈൽ ശ്മാശാനങ്ങളും റഷ്യ യുക്രൈനിൽ എത്തിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒരു സമയം ഒന്നിലേറെ മൃദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയുന്ന റഷ്യന്‍ ട്രക്കുകളുടെ ചിത്രങ്ങള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം തന്നെയാണ് ബുധനാഴ്ച പുറത്തുവിട്ടത്.

റഷ്യ യുക്രെയിനില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം മൂന്ന് കുട്ടികളടക്കം 198 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അറിയിച്ചിരുന്നു. റഷ്യയുടെ നൂറ്കണക്കിന് സൈനികരെ കൊലപ്പെടുത്തിയതായും യുക്രെയിന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ആക്രമണത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. യുക്രെയിനെ വേഗത്തില്‍ കീഴടക്കുന്നതിന് വേണ്ടി തലസ്ഥാനമായ കീവിലെക്കുള്ള വേഗത വര്‍ദ്ധിപ്പിക്കുകയാണ് റഷ്യ. ഇതിനായി കൂടുതല്‍ സൈനികരെ എത്തിക്കുന്നുമുണ്ട്. അതേസമയം ലോകം ഒരു നീണ്ട യുദ്ധത്തിന് തയ്യാറെടുക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുന്നറിയിപ്പും കഴിഞ്ഞ ദിവസം വന്നിരുന്നു. യുക്രെയിനിലേക്ക് ആയുധങ്ങള്‍ പ്രതിരോധത്തിനായി അയച്ച മാക്രോണിന് നന്ദി പറഞ്ഞുകൊണ്ട് സെലെന്‍സ്‌കി ട്വീറ്റും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News