February 06, 2022
February 06, 2022
ബീജിംഗ് : ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് അൽ താനിയും അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസൈന്യാധിപനുമായ മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനും സൗഹൃദ സംഭാഷണം നടത്തി. ചൈനയിലെ ബീജിംഗ് നഗരത്തിലാണ് മാധ്യമങ്ങൾ ഏറെ പ്രാധാന്യം കല്പിക്കുന്ന അനൗദ്യോഗിക സമാഗമം നടന്നത്. വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടനചടങ്ങിൽ അതിഥി ആയാണ് ഇരുവരും ചൈനയിൽ എത്തിയത്.
Abu Dhabi Crown Prince, Sheikh Mohamed bin Zayed, and Emir of Qatar, Tamim Al Thani, greet each other in China as the two Arab leaders attended the opening ceremony of the Winter Olympics.
— Ibrahim Shukralla (@Shukralla) February 5, 2022
This could be their first face-to-face meeting since 2017. pic.twitter.com/8Mtl28DcYj
ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കുവെച്ച നേതാക്കൾ കൂടുതൽ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നാണ് വിവരം. ഇസ്രയേലിനോടുള്ള സമീപനം അടക്കം പല വിഷയങ്ങളിലും ഖത്തറും യു.എ.ഇയും എതിർ ചേരികളിലാണ്.ഖത്തറിനെതിരെയുള്ള ഉപരോധം കഴിഞ്ഞ വർഷം പിൻവലിച്ചെങ്കിലും യു.എ.ഇയും ഖത്തറും തമ്മിലുള്ള ബന്ധം ഇനിയും പഴയ നിലയിലായിട്ടില്ലെന്ന വിലയിരുത്തലുകൾ നിലനിൽക്കുന്നതിനിടെ ബീജിങ്ങിൽ നടന്ന കൂടിക്കാഴ്ച ഇഴയടുപ്പത്തിന് കുറേകൂടി സാധ്യത തെളിയിക്കുമെന്നാണ് സൂചന. ഉദ്ഘാടനചടങ്ങുകൾ മുഴുവനും വീക്ഷിച്ച ഇരുനേതാക്കളും, മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.
2017 ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇരു നേതാക്കളും നേർക്കുനേർ കണ്ടുമുട്ടുന്നത് ഇതാദ്യമാണ്.അതുകൊണ്ടുതന്നെ യു.എ.ഇയിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക