March 05, 2022
March 05, 2022
മോസ്കോ: യുദ്ധത്തിന്റെ പത്താം ദിനത്തിൽ യുക്രൈനിൽ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കമുള്ള വിദേശികളെ പുറത്തെത്തിക്കുന്നതിനായി യു. എൻ രക്ഷാ സമിതിയിൽ ആണ് റഷ്യ ഇക്കാര്യം അറിയിച്ചത്. മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലാണ് നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം 12:30 മുതൽ 6 മണിക്കൂർ ആണ് വെടിനിർത്തൽ നടപ്പാക്കുന്നത്.
യുക്രെയ്‌നിലെ സുമി, ഖാർക്കീവ് നഗരങ്ങളിലാണ് ഇന്ത്യക്കാർ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. ഷെല്ലാക്രമണം തുടരുന്ന സാാഹചര്യത്തിൽ രക്ഷാദൗത്യം ദുർഘടമായതിനാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് റഷ്യയോട് കേന്ദ്ര സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.