Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
പേര് മാറ്റി, റാസ്‌ അബു അബൂദ് സ്റ്റേഡിയം ഇനി 'സ്റ്റേഡിയം 974'

November 21, 2021

November 21, 2021

ദോഹ : ഫുട്ബോൾ ലോകകപ്പിനായി പ്രത്യേകം നിർമിച്ച റാസ്‌ അബു അബൂദ് സ്റ്റേഡിയം ഇനിമുതൽ 'സ്റ്റേഡിയം 974' എന്ന പേരിൽ അറിയപ്പെടും. സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകകപ്പിനായി ഒരുക്കിയ വേദികളിൽ ഏഴാമത്തേതാണ് 'സ്റ്റേഡിയം 974'. നവംബർ 30 ന് യുഎഇയും സിറിയയും തമ്മിൽ നടക്കുന്ന അറബ് കപ്പ് മത്സരമാണ് ഈ സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരം. 

ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കിയത്. ദോഹ തുറമുഖത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന സ്റ്റേഡിയം വെസ്റ്റ് ബേ സ്‌കൈ ലൈനിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാവുന്ന സാങ്കേതികവിദ്യയിൽ പണികഴിപ്പിച്ച, ലോകകപ്പ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം കൂടിയാണ് 'സ്റ്റേഡിയം 974'. നാല്പതിനായിരം കാണികൾക്ക് ഒന്നിച്ചിരുന്ന് കളി കാണാൻ സാധിക്കുന്ന ഈ സ്റ്റേഡിയത്തിൽ ലോകകപ്പിലെ ഏഴ് മത്സരങ്ങളും, ഫിഫ അറബ് കപ്പിലെ ആറ് മത്സരങ്ങളും അരങ്ങേറും. ഖത്തറിന്റെ ഇന്റർനാഷണൽ ഫോൺ കോഡും, ഒപ്പം സ്റ്റേഡിയം പണികഴിപ്പിക്കാനായി ഉപയോഗിച്ച കണ്ടയ്നറുകളുടെ എണ്ണവുമാണ് 974 എന്ന സംഖ്യ സൂചിപ്പിക്കുന്നത്.


Latest Related News