Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
അടുത്ത മൂന്ന് പതിറ്റാണ്ടിലെ ഇന്ധന ഉല്പാദനത്തിൽ ഖത്തർ മുന്നിട്ട് നിൽക്കുമെന്ന് പഠനം

March 06, 2022

March 06, 2022

ദോഹ : അടുത്ത മൂന്ന് പതിറ്റാണ്ടോടെ അറബ് മേഖലയിലെ ഏറ്റവും വലിയ ഇന്ധന നിർമാതാക്കളിൽ ഒരാളായി ഖത്തർ മുന്നേറുമെന്ന് പഠനം. '2050 ഗ്ലോബൽ ഗ്യാസ് ഔട്ട്ലുക്കിന്റെ' ആറാം എഡിഷനിൽ ആണ് ഈ നിരീക്ഷണം. ഖത്തറും, ഒപ്പം ഇറാൻ, സൗദി അറേബ്യ എന്നിവർ ചേരുന്ന മൂവർ സംഘമാവും ഇന്ധന ഉല്പാദനത്തിന് മുൻനിരയിൽ ഉണ്ടാവുക. 

അടുത്ത 30 വർഷത്തിനകം ഇറാനിലെ പ്രകൃതിവാതക നിർമാണത്തിൽ 2.4 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തും. ഖത്തറിൽ 2.2 ശതമാനവും, സൗദിയിൽ 1.2 ശതമാനവും നിർമാണം വർധിക്കുമെന്നും പഠനം പറയുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി വിതരണക്കാരാണ് ഖത്തർ. വടക്കൻ മേഖലയിലെ എണ്ണപ്പാടങ്ങൾ വിപുപീകരിക്കാനുള്ള പദ്ധതിയിലാണ് രാജ്യം. 2027 ഓടെ ഖത്തറിന്റെ എൽ.എൻ.ജി നിർമാണത്തിൽ 64 ശതമാനത്തിന്റെ വർധനവ് ഉണ്ടാവും. മിഡിൽ ഈസ്റ്റ് മേഖലയിൽ ഇറാൻ,  ഖത്തർ, സൗദി എന്നിവരാവും മുൻപിലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ റഷ്യ തന്നെയാവും ഇന്ധന ഉല്പാദനത്തിൽ മുന്നിലുണ്ടാവുക എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.


Latest Related News