March 21, 2022
March 21, 2022
ദോഹ : റമദാൻ മാസത്തിൽ വ്യത്യസ്ത പദ്ധതികളിലായി 133 മില്യൺ ചെലവഴിക്കുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തറടക്കം, 40 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക. മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള, വിവിധ പ്രതിസന്ധികളിൽ പെട്ടുഴറുന്ന രാജ്യങ്ങളെ ആണ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളതെന്ന് ഖത്തർ ചാരിറ്റി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രണ്ട് മില്യൺ ആളുകൾക്കാണ് പദ്ധതികളുടെ പ്രയോജനം ലഭിക്കുക. അശരണരായ ആളുകളെ ചേർത്ത് പിടിക്കാൻ ഏവരും തയ്യാറാവണമെന്നും, റമദാനിന്റെ പവിത്രത തിരിച്ചറിയണമെന്നും ഖത്തർ ചാരിറ്റിയുടെ മീഡിയാ വിഭാഗം സി.ഇ.ഒ അഹ്മദ് യൂസുഫ് ഫക്രൂ പത്രസമ്മേളനത്തിൽ പറഞ്ഞു. നോമ്പ് അനുഷ്ഠിക്കുന്നവർക്ക് നോമ്പുതുറയ്ക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം, പാവപ്പെട്ട കുട്ടികൾക്കും അനാഥർക്കും ഈദ് വസ്ത്രങ്ങൾ നൽകുക തുടങ്ങിയവയാണ് പ്രധാനപദ്ധതികൾ