April 29, 2021
April 29, 2021
ദോഹ : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിലെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഏർപ്പെടുത്തിയിരുന്ന നിബന്ധനകളിൽ ഇളവ് വരുത്തി.ഇന്നു മുതൽ അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ തീരുമാനം തുടരും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യാഗമാണ് അനുമതി നല്‍കിയത്. സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്നും ആധുനിക ആശയവിനിമയ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.രാജ്യത്ത് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തീവ്രമായതിനെ തുടർന്ന് അടിയന്തര കേസുകളൊഴികെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ എല്ലാ മെഡിക്കല്‍ സേവനങ്ങളും നിര്‍ത്തലാക്കിയിരുന്നു. അതേസമയം,കോവിഡ് പ്രതിരോധിക്കാനായി നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക