Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ ലോകകപ്പിന് സുരക്ഷയൊരുക്കാൻ പാക്കിസ്ഥാൻ സൈന്യവും,കരാറിന് പാക്കിസ്ഥാൻ മന്ത്രിസഭയുടെ അംഗീകാരം

August 23, 2022

August 23, 2022

ദോഹ : ഖത്തർ ലോകകപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ പാക്കിസ്ഥാൻ സൈന്യവും പങ്കാളികളാകുമെന്ന് റിപ്പോർട്ട്.ഇതിനായുള്ള  പാകിസ്ഥാൻ ആർമി-ഖത്തർ കരാറിന് ഫെഡറൽ കാബിനറ്റ് അംഗീകാരം നൽകിയതായി 'പാകിസ്ഥാൻ വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ഖത്തർ സന്ദർശിക്കാനിരിക്കെയാണ് അവർ വാർത്താ ഏജൻസിയുമായി സംസാരിച്ചത്.

അതേസമയം,ഇതുസംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും എപ്പോൾ ഒപ്പുവെക്കുമെന്ന കാര്യം വ്യക്തമല്ല.ലോകകപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഖത്തർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇതിനായി ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടാൻ പാകിസ്ഥാൻ സൈന്യം നിർദ്ദേശിച്ചിട്ടുണ്ടെന്നും പാക് കാബിനറ്റ് വ്യക്തമാക്കി.ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ദോഹയിൽ എത്തും.

ലോകകപ്പിനായി ഖത്തറിലേക്ക് 3,250 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്നും മുന്നോടിയായി ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥർക്ക് തുർക്കി പരിശീലനം നൽകിയതായും    തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ജൂലൈയിൽ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News