February 05, 2022
February 05, 2022
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശത്ത് നിന്നും വരുന്ന യാത്രികർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് അറിയിച്ചു. പുതിയ സർക്കുലർ പ്രകാരം, കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ സ്വയം രോഗനിരീക്ഷണം നടത്തണം.
രോഗലക്ഷണങ്ങൾ ദൃശ്യമാണ് എങ്കിൽ ഇവർ ആർ.ടി.പീ.സീ.ആർ പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ നിർബന്ധ പരിശോധന ഉണ്ടാവില്ലെങ്കിലും, രണ്ട് ശതമാനം യാത്രക്കാർക്ക് റാൻഡം പരിശോധന നടത്തും. ഇവർ ആരൊക്കെ എന്ന് തീരുമാനിക്കേണ്ടത് എയർലൈൻ ജീവനക്കാരുടെ ചുമതലയാണ്. ഈ പരിശോധനയുടെ ചെലവ് കേരളം വഹിക്കും. നാട്ടിലെത്തിയ ശേഷം ഏഴ് ദിവസമാണ് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കേണ്ടതെന്നും, ഈ കാലയളവിൽ ആളുകളുമായി ഇടപഴകാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.