April 11, 2022
April 11, 2022
തൃശൂർ : വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനെയും അമ്മയെയും നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ മുൻ പ്രവാസി അറസ്റ്റിൽ. മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ അനീഷ് (38) വയസാണ് പിടിയിലായത്. ഇയാൾ കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു. അനീഷിനെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ടാപ്പിംഗ് തൊഴിലാളികളായ സുബ്രഹ്മണ്യൻ (68), ഭാര്യ ചന്ദ്രിക (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കുറ്റകൃത്യം അരങ്ങേറിയത്. വീടിന്റെ തൊട്ടുമുന്നിലായി അമ്മ മാവിൻ തൈ നടാൻ ശ്രമിച്ചത് അനീഷ് എതിർത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അമ്മയുമായി അനീഷ് വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെ പിതാവ് പ്രശ്നത്തിൽ ഇടപെട്ടു. പിന്നാലെയാണ് അനീഷ് ഇരുവരെയും തൂമ്പ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ ഇരുവരെയും വെട്ടുകത്തിയുമായി പിന്തുടർന്ന അനീഷ്, നടുറോഡിലിട്ട് ഇരുവരെയും വെട്ടിക്കൊന്നു. മാതാവിന്റെ ശരീരം വെട്ടുകളേറ്റ് വികൃതമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഏറെ കാലം വിദേശത്ത് ജോലി ചെയ്തിരുന്ന അനീഷ്, അഞ്ചുവർഷം മുൻപാണ് പ്രവാസം മതിയാക്കി നാട്ടിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ ആരംഭിച്ചത്.