Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ചു

July 01, 2021

July 01, 2021

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാ(44)ണ് മരിച്ചത്. 15 വര്‍ഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരനാണിദ്ദേഹം. തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകളെ പരിചരിക്കുന്നതിലും കൂട് വൃത്തിയാക്കുന്നതിലും ഏറ്റവും വൈദഗ്ധ്യമുള്ള ജീവനക്കാരനായിരുന്നു ഹര്‍ഷാദ്. എല്ലാ ദിവസത്തെയും പോലെ ഇന്നുച്ചയ്ക്ക് കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്.മറ്റ് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും ഹര്‍ഷാദ് എത്താതിനെ തുടന്നാണ് അന്വേഷിച്ചത്.ഇതിനിടയില്‍ പാമ്പു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ശബ്ദവും കേട്ടു.ഉടനെ സഹപ്രവര്‍ത്തകര്‍ എത്തി പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പാമ്പുകടിയേറ്റാന്‍ നല്‍കാന്‍ ആന്റിവെനം മൃഗശാലയിലുണ്ട്. പക്ഷെ സംഭവം നടക്കുമ്പോള്‍ മൃഗശാലയില്‍ ഡോക്ടറുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. വിശ്രമ സമയമായതിനാല്‍ ഡോക്ടര്‍ പുറത്തുപോയതാണെന്നും ഹര്‍ഷാദിന്റെ അവസ്ഥ  മോശമായ സാഹചര്യത്തിലാണ് ആന്റിവെനം നല്‍കാതെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മൃഗശാല സൂപ്രണ്ട് പറഞ്ഞു. ഹര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. സര്‍ക്കസ് കുടുംബാംഗത്തിലെ അംഗമായ ഹര്‍ഷാദിനിന് ചെറുപ്പം മുതലേ മൃഗങ്ങളുമായി ഇണങ്ങി ശീലമുണ്ട്.അങ്ങനെയാണ് മൃഗശാലയില്‍ എത്തുന്നത്.താല്‍ക്കാലിക ജീവനക്കാരനായി പത്ത് വര്‍ഷം പിന്നിട്ടിട്ടും സാമ്പത്തിക പ്രയാസത്തിലായിരുന്ന ഹര്‍ഷാദ്  ജോലി സ്ഥിരപ്പെടുത്താന്‍ മൂര്‍ഖന്റെ കൂട്ടില്‍ കയറി സമരം ചെയ്തിരുന്നു. പിന്നീടാണ് മൃഗശാലയില്‍ സ്ഥിരം ജീവനക്കാരനായത്.

 


Latest Related News