November 28, 2021
November 28, 2021
തെൽഅവീവ് : ഒമിക്രോൺ ഭീഷണിയെ തുടർന്ന് ഇസ്രായേൽ രാജ്യത്തേക്കുള്ള എല്ലാ അതിർത്തികളും അടച്ചു.വിദേശികളുടെ പ്രവേശനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പൂർണമായും അടച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പ്രസ്താവനയിൽ അറിയിച്ചു.പുതിയതും പകരാൻ കൂടുതൽ സാധ്യതയുള്ളതുമായ കോവിഡ് വകഭേദം മൂലം രാജ്യാതിർത്തികൾ പൂർണമായും അടക്കുന്ന ആദ്യ രാജ്യമായി ഇതോടെ ഇസ്രായേൽ മാറി.
ഒമിക്രോനെതിരെ കോവിഡ് വാക്സിൻ എങ്ങനെ പ്രതികരിക്കും എന്നത് സംബന്ധിച്ച് ഈ കാലയളവിനുള്ളിൽ കൃത്യമായ വിവരം ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ പുതിയ വകഭേദത്തെ 'ആശങ്കയുടെ വകഭേദം' എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
'ഈ വകഭേദം ഏതാണ്ട് എല്ലാ രാജ്യങ്ങളിലും എത്തിക്കഴിഞ്ഞതായാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്.വാക്‌സിൻ ഫലപ്രദമാണെങ്കിലും ഏത് അളവിലാണെന്ന് ഞങ്ങൾക്ക് അറിയില്ല.' ആഭ്യന്തര മന്ത്രി അയലറ്റ് ഷേക്ഡ് സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക