March 27, 2023
March 27, 2023
ന്യൂസ്റൂം ബ്യൂറോ
കൊച്ചി:ഞായറാഴ്ച രാത്രി പത്തരയോടെ അന്തരിച്ച മലയാളികളുടെ പ്രിയ ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ (75 സംസ്കാരം ചൊവ്വാഴ്ച രാവിലെ.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
രാവിലെ 8 മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതൽ 3.30വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം സ്വവസതിയായ 'പാർപ്പിട'ത്തിൽ എതതിക്കും.ചൊവ്വാഴ്ച്ച രാവിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം.
ഇന്നസെന്റിന്റെ വിയോഗത്തോടെ അര നൂറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ചിരിയാണ് മായുന്നത്.അർബുദത്തോട് പടപൊരുതി രണ്ടു തവണകളിലായി മലയാള സിനിമയിൽ തിരിച്ചെത്തുകയായിരുന്നു.
മലായള ചലച്ചിത്ര സംഘടനയായ അമ്മയുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഹാസ്യനടനായും സ്വഭാവ നടനായും ഒരുപോലെ തിളങ്ങിയ ഇന്നസെന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി 750-ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം മഴവിൽക്കാവടി എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. നിർമ്മാതാവെന്ന നിലയിൽ വിട പറയും മുൻപേ(1981), ഓർമയ്ക്കായ് (1982) എന്നീ ചിത്രങ്ങളിലൂടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി. 2009ൽ പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് അവാർഡ് സ്വന്തമാക്കി.
ആലീസാണ് ഭാര്യ, മകൻ സോണറ്റ്, മരുമകൾ രശ്മി.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI