Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ഗൂഗിൾ, ആമസോൺ തൊഴിലാളികൾ രംഗത്ത്

October 13, 2021

October 13, 2021

ഇസ്രായേൽ ഗവൺമെന്റുമായി ഒപ്പിട്ട കരാർ റദ്ദാക്കാൻ ഗൂഗിളിനും ആമസോണിനും സമ്മർദ്ദം. നാനൂറോളം വരുന്ന തൊഴിലാളികളാണ് ഈ ആവശ്യവുമായി മേലധികാരികൾക്ക് തുറന്ന കത്തെഴുതിയത്. ഇക്കഴിഞ്ഞ മെയ് 24 നാണ് ഇസ്രായേൽ കമ്പനിയായ നിംബസുമായി ഇരുകമ്പനികളും 1.2 ബില്യൺ ഡോളറിന്റെ ഭീമൻ കരാറിൽ ഒപ്പുവെച്ചത്.

ഈ കരാർ പ്രകാരം ഇസ്രായേൽ ഗവണ്മെന്റിനൊപ്പം ഇസ്രായേൽ സൈന്യത്തിനും ഗൂഗിൾ, ആമസോൺ എന്നിവയുടെ സേവനം ലഭിക്കുന്നുണ്ട്. ഇതാണ് തൊഴിലാളികളുടെ രോഷത്തിന് കാരണം. ഫലസ്തീൻ ജനതയ്ക്ക് നേരെ കൊടിയ അക്രമം അഴിച്ചുവിടുന്ന ഇസ്രായേൽ ജനതയോട് സഹകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് തൊഴിലാളികൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദകരാറിൽ ഇരുകമ്പനികളും ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഫലസ്തീൻ ജനതയുടെ വിവരങ്ങൾ ഇസ്രായേൽ സൈന്യം ചോർത്തുമെന്നും, ഈ കൊടിയ മനുഷ്യാവകാശലംഘനത്തിന്റെ ഭാഗമാവാൻ തങ്ങൾക്ക് കഴിയില്ലെന്നും തൊഴിലാളികൾ കത്തിൽ കൂട്ടിച്ചേർത്തു.


Latest Related News