Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇനിയും റഷ്യയെ ആശ്രയിക്കാനാവില്ല, ഖത്തറിൽ നിന്നും ഇന്ധനമെത്തിക്കാനുള്ള നടപടികൾ ജർമനി വേഗത്തിലാക്കുന്നു

March 21, 2022

March 21, 2022

ദോഹ : മഞ്ഞുകാലമെത്തും മുൻപ് ഇന്ധന പ്രതിസന്ധി പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് യൂറോപ്യൻ രാജ്യമായ ജർമനി. ഇത്ര നാളും എണ്ണ നൽകിയിരുന്ന റഷ്യ, യുക്രൈനിൽ അധിനിവേശം നടത്തിയതോടെ ജർമനിയുടെ ശത്രുപക്ഷമായി മാറി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണദാതാക്കളായ, ഇന്ധന ഉല്പാദനത്തിൽ ലോകത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഖത്തറുമായി കരാറുകളിൽ ഏർപ്പെട്ട് പ്രതിസന്ധി പരിഹരിക്കാനാണ് ജർമനിയുടെ ശ്രമം. 

ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജർമൻ സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് അറിയിച്ചു. ഈ ആവശ്യാർഥം, ഖത്തർ അമീറുമായി ജർമൻ പ്രതിനിധികൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം, ഇന്ധനം വിതരണം ചെയ്യാനുള്ള സജ്ജീകരണത്തിന് വൻ തുക ചെലവ് വരുമെന്നതിനാൽ, ദീർഘകാലകരാറുകളിൽ ഒപ്പിടാനാണ് താത്പര്യമെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. ജർമനിയുമായി ഖത്തർ ഏറെ കാലമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, കാലാവധി കൂടിയ കരാറിൽ ഒപ്പുവെക്കാൻ യൂറോപ്യൻ രാജ്യം തയ്യാറായിരുന്നില്ല. എന്നാൽ, റഷ്യയിൽ നിന്നുള്ള ഇന്ധനം നിലച്ചതോടെ, ജർമനി ദീർഘകാലകരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചനകൾ. ഖത്തറിൽ നിന്നും ഇന്ധനമെത്തിക്കാൻ ജർമനിയിൽ രണ്ട് പുതിയ ടെർമിനലുകൾ സ്ഥാപിക്കുമെന്നും ജർമനി അറിയിച്ചു. അമീറിനെ കൂടാതെ, ഖത്തർ ഊർജ്ജകാര്യ മന്ത്രി സാദ് ഷെറീദ അൽ കാബിയുമായും ജർമനി ചർച്ചകൾ നടത്തിയിരുന്നു.


Latest Related News