November 06, 2021
November 06, 2021
കോവിഡ് മഹാമാരിയുടെ നാലാം തരംഗം ജർമനിയിൽ ആഞ്ഞടിക്കുന്നു. 37120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്രയധികം കേസുകൾ ജർമനിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, വാക്സിനേഷൻ നടപടികൾ മന്ദഗതിയിലായതാണ് കോവിഡ് പിടിമുറുക്കാൻ കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.
ഗവണ്മെന്റിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ കേവലം 67 ശതമാനം ജനങ്ങൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കണക്കുകൾ ക്രമാതീതമായി ഉയരുകയാണെന്നും, കഴിയുന്നത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്നും ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. തീവ്രപരിചരണവാർഡുകളിൽ ഇടമില്ലാത്തത് ജർമനിയിലെ മരണസംഖ്യ വർധിക്കാൻ കാരണമായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്.