Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സംഘ്പരിവാറിന്റെ വിദ്വേഷപ്രചരണം ഫേസ്‌ബുക്കിന്റെ അറിവോടെയാണെന്ന് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

October 06, 2021

October 06, 2021

ന്യൂയോർക്ക് : സമൂഹമാധ്യമരംഗത്തെ ഭീമന്മാരായ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻജീവനക്കാരി രംഗത്ത്. 2021 മെയ് വരെ ഫേസ്ബുക്കിൽ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ഫ്രാൻസസ്‌ ഹോഗനാണ് അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയത്. 

ഫേസ്ബുക്കും ഇന്ത്യൻ ഭരണകൂടവും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഹോഗന്റെ വെളിപ്പെടുത്തലുകളിൽ പ്രധാനപ്പെട്ടത്. ഭരണകൂടത്തെ സഹായിക്കാനായി പല പോസ്റ്റുകളും ഫേസ്‌ബുക്ക് കണ്ടില്ലെന്ന് നടിച്ചതായി ഹോഗൻ ആരോപിക്കുന്നു. മുസ്‌ലിംകളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന പോസ്റ്റുകൾ, ഖുർആനെ അവഹേളിക്കുന്ന പോസ്റ്റുകൾ എന്നിവയുടെ ഉറവിടം ആർഎസ്എസ് അനുകൂല ഗ്രൂപ്പുകൾ ആണെന്ന് ഫേസ്ബുക്കിന് അറിയാമെന്നും ഹോഗൻ സാക്ഷ്യപ്പെടുത്തുന്നു. ബിജെപി ഐടി സെല്ലുകളുടെ വ്യാജഅക്കൗണ്ടുകളെ പറ്റിയും അഭിമുഖത്തിനിടെ ഹോഗൻ പരാമർശിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പണം നൽകുന്ന ടയർ സീറോ വിഭാഗത്തിലാണ് ഇന്ത്യയെ ഹോഗൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്കയും ബ്രസീലുമാണ് ഈ പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ദിവസം ലോകത്താകെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ സ്തംഭിച്ചത് ഹോഗന്റെ വെളിപ്പെടുത്തലിനെ തുടർന്നാണെന്നും അഭ്യൂഹങ്ങളുണ്ട്.


Latest Related News