Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
വൈദ്യുതിബിൽ വർധിക്കാൻ കാരണം സ്മാർട്ട്‌ മീറ്ററല്ല, വിശദീകരണവുമായി ഖത്തർ കഹ്റമ

November 23, 2021

November 23, 2021

ദോഹ : രാജ്യത്തെ വൈദ്യുതി നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, ബിൽ സംഖ്യ ഉയരാൻ കാരണം സ്മാർട്ട് മീറ്ററുകൾ അല്ലെന്നും കഹ്റമ വ്യക്തമാക്കി. ചില ഉപഭോക്താക്കൾക്ക് ബിൽ തുക വർധിച്ചതായി പരാതി ഉയർന്നതിന് പിന്നാലെയാണ് കഹ്റമ ട്വിറ്ററിലൂടെ വിശദീകരണകുറിപ്പ് പുറത്തുവിട്ടത്. 

സ്മാർട്ട് മീറ്ററുകൾ കൃത്യമായ അളവ് രേഖപ്പെടുത്തുന്നതിനാൽ ആവാം ബിൽ തുക വർധിക്കുന്നത് എന്നാണ് കഹ്റമയുടെ അനുമാനം. ഏകദേശ കണക്ക് എടുക്കാതെ കൃത്യമായി അളവ് രേഖപ്പെടുത്തുന്ന ആറ് ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചതായും കഹ്റമ അറിയിച്ചു. ഇതോടൊപ്പം, ജല-വൈദ്യുതി ബില്ലുകൾക്കൊപ്പം സാനിറ്റൈസേഷൻ ബില്ലും ഉൾപെടുത്തിയതിനെ പറ്റിയും കഹ്റമ പരാമർശിച്ചു. അഷ്‌ഗാലിന്റെ കീഴിൽ നടക്കുന്ന സാനിറ്റൈസേഷൻ സർവീസുകൾക്ക് വെള്ളത്തിനുള്ള ബില്ലിന്റെ 20 ശതമാനം ആണ്‌ കഹ്റമ ഈടാക്കുക. 2021 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.


Latest Related News