December 19, 2022
December 19, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചത് മുതൽ ഖത്തറിനെതിരെ പല തരത്തിലുള്ള വിമർശനങ്ങളുമായി ചില പടിഞ്ഞാറൻ മാധ്യമങ്ങൾ രംഗത്തെത്തിയെങ്കിലും അവരുടെയൊക്കെ വായടപ്പിക്കുന്ന തരത്തിലുള്ള സംഘാടന മികവ് കാഴ്ച വെച്ചാണ് ഖത്തർ ഇതിന് മറുപടി നൽകിയത്.ഖത്തരികളെയും ഖത്തർ ഫുട്‍ബോൾ ടീമിനെയും അപരിഷ്‌കൃതരും ഭീകരൻമാരുമായി ചിത്രീകരിക്കുന്ന കാർട്ടൂൺ വരെ ഇക്കാലത്ത് ഫ്രഞ്ച് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാൽ ലോകകപ്പിനായി ഖത്തറിലെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത മധുരസ്മരണകൾ നൽകിയാണ് രാജ്യം ഇവരെ തിരിച്ചയച്ചത്.
“Come on, racism against Moroccans in Europe can’t be *that* bad!”
— Farah-Silvana Kanaan (@farahkanaan) December 15, 2022
One of the leading Dutch newspapers after the Moroccan team made history: pic.twitter.com/8SG0d7U7ff
ലോകകപ്പിൻറെ അവസാന ഘട്ടം വരെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് സെമി ഫൈനൽ വരെയെത്തിയ മൊറോക്കോ ടീമിനെതിരെയാണ് അവസാനത്തെ ആക്രമണം. ഡച്ച് പത്രമായ 'ഡി വോക്‌സ്‌ക്രാന്റ്' പത്രം ഡിസംബർ 15 ന് പ്രസിദ്ധീകരിച്ച കാർട്ടൂണിൽ ഫിഫാ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ കയ്യിൽ നിന്ന് ലോകകപ്പ് തട്ടിപ്പറിച്ച് മോട്ടോർബൈക്കിൽ കടന്നുകളയുന്ന മൊറോക്കോയെയാണ് ചിത്രീകരിച്ചത്.കാർട്ടൂണിസ്റ്റ് ജോസ് കോളിഗ്നൺ വരച്ച കാർട്ടൂൺ വംശീയവും കടുത്ത ഇസ്ലാമോഫോബിയയുമാണെന്ന് പരക്കെ വിമർശനം ഉയർന്നതിനെ തുടർന്ന് പത്രം പിന്നീട് മാപ്പ് പറഞ്ഞതായാണ് റിപ്പോർട്ട്.എന്നാൽ ചിത്രം ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യാൻ പത്രമോ കാർട്ടൂണിസ്റ്റോ ഇതുവരെ തയാറായിട്ടില്ല.
ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനൽ വരെയെത്തിയ ആദ്യ ആഫ്രിക്കൻ,അറബ് രാജ്യമായ മൊറോക്കോ ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റാണ് ഖത്തറിൽ നിന്ന് മടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക