April 09, 2022
April 09, 2022
കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് മിക്ക നിമയലംഘനങ്ങളും കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള 726 ക്യാമറകള്‍.
235 കോടിരൂപയാണ് ഇതിന്റെ ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്.
നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്.
അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്ബോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന പലരും ഗൾഫ് രാജ്യങ്ങളിൽ കാണിക്കാറുള്ള ജാഗ്രത പലപ്പോഴും നാട്ടിലെ നിരത്തുകളിൽ കാണിക്കാറില്ല.നാട്ടിലെ നിയമങ്ങൾ അത്ര കർശനമായി പാലിക്കപ്പെടാത്തതാണ് ഇതിന് കാരണം.എന്നാൽ ഇനി മുതൽ ഗൾഫിൽ വാഹനമോടിക്കുമ്പോഴുള്ള അതേ ശ്രദ്ധയും ജാഗ്രതയും നാട്ടിലും കാണിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക