Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ കുറഞ്ഞത് 23 കുട്ടികൾ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ

October 16, 2022

October 16, 2022

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്‌ക്
ടെഹ്‌റാൻ : കഴിഞ്ഞ മാസം 22 കാരിയായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്കിടെ കുറഞ്ഞത് 23 കുട്ടികൾ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

ഇരകളായ കുട്ടികളിൽ 11 നും 17 നും ഇടയിൽ പ്രായമുള്ള 20 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെട്ടതായാണ് കണക്കാക്കിയിരിക്കുന്നത്.ഇവരിൽ രണ്ട് പേർ 16 വയസും ഒരാൾ 17 വയസും പ്രായമുള്ള കുട്ടികളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം,ഒക്ടോബറിൽ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

ആംനസ്റ്റി ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ ഇരകളിൽ പകുതിയോളം പേരും ഒരു പ്രത്യേക വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണെന്നും ഇറാനിൽ ഏറ്റവുകൂടുതൽ ആക്രമങ്ങൾ നടന്ന 'ബ്ലഡി ഫ്രൈഡേ' എന്നറിയപ്പെടുന്ന  സെപ്റ്റംബർ 30നാണ് ഏറ്റവുമധികം പേർ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടവരിൽ 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയും ഉൾപെട്ടതായും സെപ്റ്റംബർ അവസാന വാരം ഇറാനിയൻ സുരക്ഷാ സേനയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.പ്രതിഷേധം തുടങ്ങിയ ശേഷം   ഇറാനിൽ സുരക്ഷാ സേന കൊലപ്പെടുത്തിയ 144 പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പേരുവിവരങ്ങളും ആംനസ്റ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാൻ മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ (ഷിന) അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ "കഠിനമായി നേരിടാൻ" എല്ലാ പ്രവിശ്യകളിലെയും സായുധ സേനാ മേധാവികൾക്ക് ഇറാൻ  പരമോന്നത സൈനിക വിഭാഗം നിർദ്ദേശം നൽകിയിരുന്നതായും  ആംനസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തി.

 സെപ്റ്റംബർ 16നുണ്ടായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ഇറാനിലെങ്ങും ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്. ഇതേത്തുടർന്നുണ്ടായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലുമായി നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.അതേസമയം,പോലീസിന്റെ അടിയേറ്റല്ല അമിനി കൊല്ലപ്പെട്ടതെന്നും ചെറിയ പ്രായം മുതൽ അവർക്ക് ബ്രയിൻ ട്യൂമർ ഉണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നുമായിരുന്നു അന്വേഷണത്തിനായി നിയോഗിച്ച മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയത്.എന്നാൽ പ്രതിഷേധക്കാർ ഇത് മുഖവിലക്കെടുത്തിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News