November 04, 2023
November 04, 2023
ടുണീസ്: ഇസ്രയേലുമായുള്ള ബന്ധത്തെ സ്വാഭാവികവത്കരിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ടുണീഷ്യൻ പാർലമെന്റിൽ ചർച്ച ചെയ്തു.സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കുന്നതും അവരുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധങ്ങൾ സ്ഥാപിക്കുന്നതും സ്വാഭാവികവത്കരണത്തിന്റെ പരിധിയിൽ പെടുത്തുന്നതും ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ പെടുത്തുന്നതാണ് ബിൽ.ഇതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാണ് ടുണീഷ്യൻ പാർലമെന്റ് ഉദ്ദേശിക്കുന്നത്.ന്റിന്റെ നീക്കം.
‘സ്വാഭാവികവത്കരണ കുറ്റത്തിൽ’ ഏർപ്പെടുന്നവർക്ക് ആറ് മുതൽ പത്ത് വർഷം വരെ തടവും 10,000 മുതൽ 1,00,000 ദിനാർ (3,155 – 31,553 ഡോളർ) വരെ പിഴയും ലഭിക്കും കുറ്റം ആവർത്തിക്കുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം.
ഇതോടൊപ്പം ഇസ്രയീലികളുമായി ടുണീഷ്യൻ പൗരന്മാർ ഏത് വിധത്തിലും ഇടപഴകുന്നതും ബില്ലിൽ വിലക്കുന്നുണ്ട്. ഇസ്രയീലി മണ്ണിൽ രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര, സാംസ്‌കാരിക, കലാ-കായിക വേദികളിൽ യോഗങ്ങളിലും പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാൻ പാടില്ലെന്നാണ് ബിൽ നിഷ്കർഷിക്കുന്നത്.
ഇസ്രഈലികളുമായുള്ള ബന്ധം വിലക്കുന്ന നിയമ ബില്ലിന് പാർലമെന്റിലും പൊതുജനങ്ങൾക്കിടയിലും പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് എം.പിമാർ അറിയിച്ചു.
‘നദി മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പുണ്യ ജെറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം,’ ടുണീഷ്യൻ പാർലമെന്ററി സ്പീക്കർ ബ്രാഹിം ബൂദർബല പറഞ്ഞു.പ്രസിഡന്റ് കൈസ് സയീദിനെ പിന്തുണക്കുന്ന എം.പിമാരാണ് ഒക്ടോബർ അവസാന വാരം കരട് ബില്ലിന് രൂപം നൽകിയത്.
2019ൽ അധികാരത്തിലെത്തിയ സയീദ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ ഫലസ്തീനികളുടെ അവകാശത്തിന് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ്. ഫലസ്തീൻ ജനതക്കൊപ്പം നിൽക്കേണ്ടത് ടുണീഷ്യയുടെ കടമയാണെന്നും ഇസ്രയേലികളുമായുള്ള ബന്ധത്തെ സ്വാഭാവികവത്കരിക്കുന്ന ആളുകൾ വഞ്ചകരാണെന്നുമാണ് പ്രസിഡന്റിന്റെ വാദം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F