Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഷാർജയിലെ കൂട്ടക്കൊല,ഇന്ത്യക്കാരനായ പ്രതിയുടെ ആത്മഹത്യാ കുറിപ്പിൽ അമ്പരന്ന് പോലീസും ബന്ധുക്കളും

March 31, 2023

March 31, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊന്ന് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗുജറാത്ത് വഡോദര സ്വദേശിയായായ യുവാവിന് സാമ്പത്തിക പ്രതിസന്ധികളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്.. ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. ദുബൈയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ഇയാള്‍. സാമ്പത്തിക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അടുത്തദിവസം യുഎഇയില്‍ തന്നെ സംസ്‌കരിക്കും.

ഭാര്യയെ വിഷം കൊടുത്തും നാലും എട്ടും വയസുള്ള മക്കളെ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി പറഞ്ഞു. കൊലപാതകങ്ങൾക്കു ശേഷം താമസിച്ചിരുന്ന 10 നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ നിന്ന് 35  കാരൻ ചാടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 നായിരുന്നു ദാരുണ സംഭവം ബുഹൈറ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

യുവാവ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം ഇയാള്‍ തന്നെ കുറിപ്പിലൂടെ സൂചിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഫ്ളാറ്റിന്റെ വാതിലുകള്‍ പൊളിച്ച് അകത്ത് കയറിയാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവിന്റെ വസ്ത്രത്തിന്റെ കീശയില്‍ ഉണ്ടായിരുന്ന കുറിപ്പിൽ താൻ ഭാര്യയെയും രണ്ടു പെൺമക്കളെയും കൊന്നെന്നും മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്നു മാറ്റണമെന്നും എഴുതിയിരുന്നു. ഇതനുസരിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മരണത്തിനു മുൻപ് മൽപിടുത്തം നടന്നതിന്റെയോ പരുക്കുകളോ മൃതദേഹങ്ങളിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. കൂർത്ത ആയുധങ്ങൾ ഉപയോഗിച്ചതി‍ന്റെ തെളിവുകളും കണ്ടെത്താനായിട്ടില്ല. അതിനാലാണ് വിഷം കൊടുത്തോ ശ്വാസംമുട്ടിച്ചോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

ഗുജറാത്തിലുള്ള ഇവരുടെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജര്‍മാരെയും ഭാര്യയുടെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ആറ് മാസമായി ഇതേ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News