Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഭിന്നതകളെ ബഹുമാനിക്കാൻ പഠിക്കണം,ഖുർആൻ കത്തിച്ച സംഭവത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ

July 03, 2023

July 03, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ പോപ്പ് ഫ്രാന്‍സിസ് മാർപാപ്പ അപലപിച്ചു. ഭിന്നതകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.

തിങ്കളാഴ്ച യു.എ.ഇ പത്രമായ 'അല്‍-ഇത്തിഹാദ്' പ്രസിദ്ധീകരിച്ച  അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ, ഖുര്‍ആന്‍ കത്തിക്കുന്നത് പോലുള്ള നടപടികളോടുള്ള കടുത്ത രോഷം പ്രകടിപ്പിച്ചത്.
'എനിക്ക് ഈ പ്രവൃത്തികളില്‍ ദേഷ്യവും വെറുപ്പും തോന്നുന്നു. വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഏതൊരു പുസ്തകവും അതില്‍ വിശ്വസിക്കുന്നവരോടുള്ള ബഹുമാനം കൊണ്ടാണ് ബഹുമാനിക്കപ്പെടേണ്ടത്. 'അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും മറ്റുള്ളവരെ നിന്ദിക്കാനുള്ള ഒഴികഴിവായി ഉപയോഗിക്കരുത്, ഇത് അനുവദിക്കുന്നത് നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു.'

സ്വീഡനിലെ ഇറാഖി കുടിയേറ്റക്കാരനായ സില്‍വാന്‍ മോമിക (37 വയസ്സ്) ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് ചവിട്ടിമെതിക്കുകയും അതിന്റെ പേജുകള്‍ സ്റ്റോക്ക്‌ഹോമിലെ ഗ്രാന്‍ഡ് മോസ്‌കിന് മുന്നില്‍ കത്തിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാര്‍പാപ്പയുടെ പ്രതികരണം.സംഭവത്തിൽ അറബ് രാജ്യങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe  


Latest Related News