Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ബിഇൻ സ്പോർട്സിന് ഈജിപ്തിൽ വ്യാജന്മാർ,ഒൻപത് പൈറസി സൈറ്റുകൾ പൂട്ടിച്ചതായി അധികൃതർ

August 25, 2022

August 25, 2022

ദോഹ : ഖത്തറിലെ പ്രമുഖ സ്പോർട്സ് ചാനലായ ബിഇൻ സ്പോർട്സിന്റെ ഈജിപ്തിലെ ഒൻപത് പുതിയ പൈറസി വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.16 പോലീസ് ഉദ്യോഗസ്ഥർ ഉൾപെട്ട സംഘമാണ് നിയലംഘകരെ കണ്ടെത്തി നടപടിയെടുത്തത്.രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ബിഇൻ സ്പോർട്സ് വാർത്താകുറിപ്പിൽ അറിയിച്ചു.

ഇതിൽ മിക്ക വെബ്‌സൈറ്റുകളും 2018 നും 2021 നും ഇടയിൽ സജീവമായി പ്രവർത്തിക്കുകയും ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു.

ഉള്ളടക്ക മോഷണം തടയുന്നതിന്റെ ഭാഗമായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് വെബ്‌സൈറ്റുകൾക്കെതിരെ നടപടിയെടുത്തത്.ഇവരുടെ ഡൊമൈനുകളും സംപ്രേഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ  ജൂണിൽ, മീഡിയ ഗ്രൂപ്പും എസിഇയും ഇത്തരത്തിലുള്ള  18 പൈറസി ഓപ്പറേഷനുകളാണ് കണ്ടെത്തിയത്. ജൂണിൽ തന്നെ കെയ്‌റോ ആസ്ഥാനമായുള്ള നാല് പുതിയ പൈറസി വെബ്‌സൈറ്റുകൾ കൂടി തിരിച്ചറിയുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മൂന്ന് ഓപ്പറേറ്റർമാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതോടെ അടച്ചുപൂട്ടിയ  അനധികൃത സൈറ്റുകളുടെ  എണ്ണം 27 ആയി.ഇതിൽ നാല് വെബ്‌സൈറ്റുകൾ കഴിഞ്ഞ മെയിൽ മാത്രം  ഈജിപ്തിൽ 1.8 ദശലക്ഷത്തിലധികം പ്രേക്ഷകരെയും ലോകമെമ്പാടുമുള്ള 4.8 ദശലക്ഷത്തിലധികം ഉപയോക്താക്കളെയും ആകര്ഷിച്ചിരുന്നതായാണ് കണക്കാക്കിയിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News