September 03, 2023
September 03, 2023
ദോഹ : വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ ഉൾപെടെയുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ലഭിച്ചു തുടങ്ങും.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ലക്ഷ്യമിട്ട് രാജ്യത്തുടനീളം സ്ഥാപിച്ച ഓട്ടോമേറ്റഡ് മോണിറ്ററിങ് റഡാറുകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് സെപ്തംബർ 3 മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഈ മാസം 27 മുതൽ പുതിയ റഡാറുകൾ വഴി നിയമലംഘനങ്ങൾ രേഖപ്പെടുത്തി തുടങ്ങിയിരുന്നെങ്കിലും മുന്നറിയിപ്പെന്ന നിലയിൽ പിഴ കൂടാതെയുള്ള അറിയിപ്പുകളാണ് മെട്രാഷ് വഴി ലഭിച്ചിരുന്നത്.
മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ചാല്‍ മാത്രമല്ല, ഡാഷ് ബോര്‍ഡില്‍ വച്ച് ഫോണില്‍ തൊട്ടാലും ക്യാമറ പിടികൂടും.കാറിന്റെ ഡാഷ് ബോഡിലോ മറ്റോ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഹെഡ് ഫോൺ വഴിയോ ലൗഡ് സ്പീക്കറിലോ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല.
നാവിഗേഷന് വേണ്ടി ഉപയോഗിക്കാമെങ്കിലും ഡ്രൈവിങ്ങിനിടെ സ്ക്രീനില്‍ തൊടുകയോ നാവിഗേഷന്‍ ശരിയാക്കുകയോ ചെയ്താലും പിഴയിൽ നിന്ന് ഒഴിവാകില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഓട്ടോമേറ്റഡ് റഡാറുകള്‍ കൃത്യമായി പകര്‍ത്തും.
500 ഖത്തര്‍ റിയാലാണ് നിയമലംഘനങ്ങള്‍ക്ക് പിഴ. 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കും. രാത്രിയും പകലും ഒരുപോലെ നിയമലംഘനങ്ങള്‍ കൃത്യമായി റഡാറുകളില്‍ പതിയും. കഴിഞ്ഞ മാസം 27 മുതല്‍ തന്നെ ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് മുതലാണ് പിഴ ഈടാക്കിത്തുടങ്ങുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9