Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് മരണം; 15 പേർക്ക് പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ നിക്ഷേപ മേഖല വീണ്ടും ഉണരുന്നു, അൽ ഷഹീൻ ഫീൽഡിൽ നിന്നുള്ള എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ 600 കോടി ഡോളറിന്റെ പദ്ധതിയുമായി ഖത്തർ എനർജി 

February 01, 2024

news_malayalam_qatar_energy_updates

February 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പ്രതിദിന എണ്ണ ഉൽപാദനം ഒരു ലക്ഷം ബാരൽ കൂടി  വർധിപ്പിക്കാൻ ലക്ഷ്യമാക്കിയുള്ള അൽ-ഷഹീൻ ഫീൽഡിൻ്റെ വികസന പദ്ധതിക്കായി ഖത്തർ എനർജി വൻ നിക്ഷേപം പ്രഖ്യാപിച്ചു. അൽ ഷഹീനിന്റെ വികസന പ്രവർത്തനങ്ങൾക്കായി  600 കോടി ഡോളറിന്റെ കരാറുകളാണ് അനുവദിച്ചത്. 'റുഅ് യ' എന്നാണ് പദ്ധതിയുടെ പേര്. 

 

ഖത്തറിലെ ഏറ്റവും വലിയ എണ്ണ ഖനന ഓഫ് ഷോര്‍ പദ്ധതിയാണ്  അല്‍ ഷഹീന്‍. 2027 മുതല്‍ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അ‍ഞ്ചുവര്‍ഷം കൊണ്ട് 550 മില്യൻ ബാരൽ എണ്ണ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. 200 പുതിയ എണ്ണക്കിണറുകളും കേന്ദ്രീകൃത പ്രോസസ് കോംപ്ലക്‌സും ഉണ്ടാക്കും. അല്‍ ഷഹീന്‍ പദ്ധതിയില്‍ 70 ശതമാനം ഓഹരി ഖത്തര്‍ എനര്‍ജിയും 30 ശതമാനം ടോട്ടല്‍ എനര്‍ജിക്കുമാണ്. നോര്‍ത്ത് ഫീല്‍ഡ് പ്രകൃതി വാതക പദ്ധതികളുടെ വിപുലമായ വികസന പദ്ധതികള്‍ക്ക് പിന്നാലെയാണ് എണ്ണ ഖനന മേഖലയിലും ഖത്തര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്. എൻജിനീയറിങ്, സംഭരണം, നിർമാണം, ഇൻസ്റ്റലേഷൻ എന്നീ നാലു മേഖലകളിലായാണ് പ്രവർത്തന വിപുലീകരണം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്.

ഖത്തറിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിന്റെ വികസന പദ്ധതിയിലെ  സുപ്രധാന നാഴികക്കല്ലാണ് കരാറെന്ന് ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയും ഊർജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അൽ-കഅബി പറഞ്ഞു. രാജ്യത്തിന്റെ പകുതിയോളം അസംസ്‌കൃത എണ്ണ ഉൽപാദിപ്പിക്കുന്ന അൽ-ഷഹീന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിൽ  സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ തീരത്തു നിന്ന് 80 കിലോമീറ്റർ അകലെ പുറംകടലിലായാണ് സമ്പന്നമായ അൽ ഷഹീൻ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്.

എണ്ണ നിക്ഷേപത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായാണ് അൽ ഷഹീൻ അറിയപ്പെടുന്നത്. 1994ൽ വാണിജ്യാടിസ്ഥാനത്തിൽ  ഉൽപാദനം ആരംഭിച്ച ഇവിടെ നിന്ന് 2007ൽ പ്രതിദിന ഉൽപാദനം 3,00,000 ലക്ഷം ബാരൽ വരെ എത്തിയിരുന്നു. ഇത് വീണ്ടും വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ നിക്ഷേപം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News