February 15, 2024
February 15, 2024
ദോഹ: ഖത്തർ-ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെട്ടതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ.
“ഇന്ത്യൻ പ്രധാനമന്ത്രി രണ്ടാം തവണ ഖത്തർ സന്ദർശിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാർക്കിടയിൽ ഇത് വലിയ ആവേശമാണ്. ഇന്ത്യയും ഖത്തറും ചരിത്രപരവും സൗഹൃദപരവുമായ ബന്ധമാണ് പങ്കിടുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ കൂടുതൽ ഉന്നതങ്ങളിലേക്ക് നയിക്കും" - വിപുൽ പറഞ്ഞു.
സ്ഥിരവും സുസ്ഥിരവുമായ ഇടപെടലുകൾ വഴി ക്രമാനുഗതമായി ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2023-ൽ ഇന്ത്യയും ഖത്തറും സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 50 വർഷം പിന്നിട്ടിരുന്നു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, വിദ്യാഭ്യാസം, സംസ്കാരം, കായികം തുടങ്ങിയ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണ്.
അടുത്തിടെ ഖത്തർ എനർജിയും ഇന്ത്യയുടെ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡും 20 വർഷത്തേക്ക് 7.5 എംഎംടിപിഎ എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള ദീർഘകാല വിൽപ്പന, വാങ്ങൽ കരാറിൽ ഒപ്പുവച്ചിരുന്നു.
“800,000-ത്തിലധികം ഇന്ത്യക്കാരുടെ രണ്ടാമത്തെ ഭവനമാണ് ഖത്തർ. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളായി 20 സ്കൂളുകൾ, ഒരു സർവകലാശാല എന്നിവയും ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഏഷ്യൻ കപ്പ് ഫുട്ബോളിലെ ഖത്തറിന്റെ വിജയത്തെ രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം ആവേശത്തോടെ ആഘോഷിച്ചതായും, 2022 ലോകകപ്പ് ഫുട്ബോളിന്റെ സംഘാടനത്തിൽ പ്രധാന പങ്കുവഹിച്ചതായും അംബാസഡർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യയിലെയും ഖത്തറിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തെ എടുത്തുകാണിക്കുന്നുവെന്നും വിപുൽ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F